Thursday, February 19, 2009

നിനക്കായി മാത്രം...

ടിന്‍റുവിന്‍റെ ബന്ധത്തില്‍ പെട്ട, കൃത്യമായി പറഞ്ഞാല്‍ പുള്ളിക്കാരിടെ ബാബേജ്‌ചേട്ടന്‍റെ മൂത്ത മകള്‍ [ടിന്‍റു അവള്‍ക്ക് അമ്മായി/അപ്പച്ചി /ആന്റി ഒക്കെ ആയിട്ട്വരും] എന്റെ കൂടെ ഇണ്ട്. അവള്‍ ഒറ്റക്കവണ്ടാല്ലോന്നു വച്ചു അവള്‍ടെ താഴേന്ന് രണ്ടാമത്തെ ആങ്ങള ഹെഡ് ഫോണിനേം ഞാന്‍ ഇങ്ങു പൊക്കി. അവരാണ് എന്‍റെബെസ്റ്റ് ഫ്രണ്ട്സ്. കുറെ നല്ല രാഗങ്ങളില്‍ ആണുങ്ങള്‍ ചയ്തു വച്ചിരിക്കുന്ന നല്ല നല്ലപാട്ടുകള്‍ എന്‍റെ സ്വന്തം കഴുത രാഗത്തിലെക്കു convert ചെയ്തു പാടുക ആണ്എന്‍റെ ഹോബി.

എന്‍റെ സഹമുറിയതികള്‍ നേപാളി- ഒറിയാളി teams പോലും കേട്ടിട്ടില്ലാത്ത എന്‍റെ മനോഹര ശബ്ദം! എന്തിന്, എന്നെ വാമഭാഗമാക്കിയെ അടങ്ങു എന്ന ജീവിത അഭിലാഷവുമായി നടക്കുന്ന പാവം ചെക്കന്‍ പോലും കേട്ടിട്ടില്ലാത്ത എന്‍റെ കുയില്‍ നാദം...[കുയിലിനു ജലദോഷം വന്നാലും കുയിലിന്‍റെ നാദം കുയിലിന്‍റെ തന്നല്ലേ...അല്ലെങ്കില്‍...ചിലപ്പോള്‍ കുയിലമ്മക്ക് കാക്കക്കൂട് വഴി പോയപ്പോള്‍ അബദ്ധത്തില്‍ ഇണ്ടായ കുഞ്ഞികുയിലിന്റെ ശബ്ദം...ആ ഇപ്പൊ ok ആയി...]...ഈ 'സംഭവം', i mean എന്‍റെ ഈ ശബ്ദം ആസ്വദിച്ചിരുന്ന കുറച്ചു പാവം കുഞ്ഞുങ്ങള്‍ ഇണ്ട് എന്‍റെ കോളേജിന്റെ മ്യൂസിക് ക്ലബ്ബില്‍. കൊറേ എണ്ണം ഒക്കെ എന്‍റെ 'ഫാന്‍സ്‌ ' ആണത്രേ...സത്യമായിട്ടും...

എന്തായാലും എന്‍റെ ആ ശബ്ദം...അതില്‍ ഞാന്‍ അങ്ങനെ പാടി തകര്‍ക്കും ചില നേരത്ത്. സഹമുറിയതികള്‍ ഇവിടില്ലെന്കില്‍ പിന്നെ ഞാന്‍ ഒറ്റയ്ക്ക് ഒരു ഗാനമേള തന്നെ നടത്തും. ടിന്‍റുവിന്‍റെ സ്വന്തക്കാരും എന്‍റെ പ്രിയപ്പെട്ട തലയണകളും ആണ് പ്രധാന രക്തസാക്ഷികള്‍...മൈക്ക് ന്റെ റോളില്‍ ഒരു ഒഴിഞ്ഞ പെര്‍ഫ്യും കുപ്പിയും കാണും. അങ്ങനെ ഒരു ദിവസം ഞാന്‍ സ്വസ്ഥവും സമാധാനവും ആയി ഞാന്‍ പാട്ടിന്റെ പാലാഴിയില്‍ നീരടുംപോഴാണ്... "ഡാഡി മമ്മി വീട്ടില്‍ ഇല്ലാ...തട പോടാ യാരും ഇല്ലാ..." ന്നും പറഞ്ഞു എന്‍റെ മൊബൈലും കൂടെ പാടുന്നു. വീട്ടില്‍ ആരും ഇല്ലാത്ത നേരം നോക്കി ഏതോ വൃത്തികെട്ടവന്‍ എന്നെ വിളിക്കുന്നു..അയ്യടാ അവന് ആള് മാറിപ്പോയി, ഞാന്‍ ആ ടൈപ്പ് അല്ല...I am from a decent family!! എന്തായാലും അവനോടു രണ്ടു പറഞ്ഞിട്ട് വേറെ കാര്യം ന്നും വച്ചു ഞാന്‍ എന്‍റെ കിളിനാദത്തില്‍ ഒരു 'hello' പറഞ്ഞു. തരിച്ചു ഘനഗംഭീര ശബ്ദത്തില്‍ ഒരുത്തന്‍, "നീലിമ.....".....!!! അവിടെ വച്ചു നിര്‍ത്തി. നീലിമ ആണോന്നോ അവിടെ ഉണ്ടോന്നോ വടി ആയോന്നോ ഒന്നും ചോദിച്ചില്ല...നമ്മള് വിടുവോ, "yeah, neelima here...". സ്വന്തം വീട്ടിന്നു വല്ലവരും വിളിച്ചാലും ഈ 'yeah' ഇല്ലാതെ സംസാരം തുടങ്ങാന്‍ വലിയ പ്രശ്നമാരുന്നു ഒരിടക്ക്. അവസാനം എന്‍റെ മലയാളം വിദുഷി കോംപ്ലാന്‍ മമ്മി ചീത്ത പറഞ്ഞു ചീത്ത പറഞ്ഞു ആ ശീലം നിന്നു. അപ്പൊ പിന്നേം ആ ഘന___ ആ ശബ്ദത്തിന്റെ ഉടമ, "hey, harish here ടീ... "...oooh ok...പിടി കിട്ടി...എന്‍റെ കോളേജ് മേറ്റ്‌ ആണ്. മ്യൂസിക് ക്ലബ്ബിലെ watch man ആണെന്ന് തെറ്റിധരിച്ചു ഞാന്‍ ആദ്യം. ഏത് നേരത്ത് ചെന്നാലും ഈ മനുഷ്യന്‍ അവിടെ കാണും. പിന്നെ മനസ്സിലായി ഭീംസെന്‍ ജോഷിയുടെ പിന്ഗാമി ആവാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു കലാകാരന്‍ ആണ് കക്ഷി എന്ന്. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോള്‍ മനസ്സിലായി ആളൊരു വലിയ കലാകാരന്‍ ആണെന്ന്, പിന്നെ പതുക്കെ പുള്ളി ഒരു സംഭവം ആണെന്നും പ്രസ്ഥാനം ആണെന്നും ഒക്കെ മനസ്സിലാക്കി .

അപ്പൊ പുള്ളിടെ call... "ഏയ് ഒരു emergency നീലു...". 'നീലു' ന്നാ???കോളേജില്‍ അപ്പപ്പോ ഒരു ചിരി പാസ്സാക്കും എന്നല്ലാതെ ഈ പുള്ളി ആയിട്ട് എനിക്ക് യാതൊരു കണക്ഷനും ഇല്ലാ...ആദ്യം 'ഡീ' എന്ന് വിളിച്ചതിലെ ഞാന്‍ ഒന്നു അതിശയിച്ചു..ഇപ്പൊ ദേ അടുത്തത്... ഞാന്‍ പിന്നേം എന്‍റെ മറ്റേ ശബ്ദത്തില്‍, "എന്നങ്ക ഹരീഷ്?"

പുള്ളി: "നീലു ഉന്നാല ഒരു ട്രാക്ക് പാട മുടിയുമാ? റൊമ്പ urgent ഡാ..."
[ഞാന്‍ ഇരുന്നു കണ്ണ് തള്ളുന്നു ...ഒരു audition നു പോലും അല്ല വിളിക്കുന്നത്...ഭീംസെന്‍ ജോഷിക്ക് പഠിച്ചു പഠിച്ചു ചെക്കന് വട്ടായോ??]
ഞാന്‍: "എനക്ക് പുരിയല ഹരീഷ്, എന്ന track, എങ്കെ?"
പുള്ളി: "എല്ലാം നാന്‍ വന്തു ചൊല്രെന്‍...."
[!!! വന്തു ചൊല്രെന്‍??? എപ്പോ? എങ്ങോട്ട്? നീ ആരെടെ?? ]
"... നീ റെഡി ആയിരു, ദയവു സെന്ച്ചു പൊണ്ണ് മാതിരി ലക്ഷണമാ വാ. jeans-tshirt പോട്ട് കളംബിടാതെ ..ഇന്കരുന്തു വരതുക്ക് മുന്നാടി കൂപുട്‌രെന്‍, i'll come and pick you up"

എനിക്കിട്ടു ലൈറ്റ് ആയിട്ടൊന്നു വച്ചിട്ട് പുള്ളി കാള്‍ കട്ട് ചെയ്തു.
എന്താ?? jeansum tshirtനും ഒക്കെ എന്താ ഒരു കുഴപ്പം? പെണ്ണുങ്ങളുടെ കുത്തകാവകാശം ആയ വള, മാല, കമ്മല്‍, ലോങ്ങ് ഹെയര്‍, ഹെയര്‍ ബാന്‍ഡ് etc ഒക്കെ അവന്മാര്‍ക്ക് എടുത്തു ചാര്താമെന്കില്‍ ഒരു jeans+tshirt ആണോ ഇത്ര വലിയ കുറ്റം?? അതിന് എന്താ മര്യാദക്ക് ഒരു കുറവ്...??? hmm...ഹരീഷ് എന്തോ കുറച്ച് അത്യാവശ്യതിലാണെന്ന് മനസ്സിലാക്കി ഈ ചോദ്യങ്ങളൊന്നും ഞാന്‍ അപ്പോള്‍ ചോദിച്ചില്ല. മാത്രം അല്ല സംഭവം എന്താണെന്ന് മൊത്തമായിട്ടും മനസ്സിലായും ഇല്ല.

ഇതൊക്കെ ആണെങ്കിലും പുള്ളി അവസാനം പറഞ്ഞ ആ dialogue എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചു...he he...കോളേജിലെ മിക്ക പെണ്ണുങ്ങളുടെയും ആരാധനാ കഥാപാത്രമായ ഹരീഷ് അയ്യങ്കാര്‍...എന്നെ..പിക്കാം ന്നു...കുറച്ചു നേരം ഇരുന്നു ഒന്നു രോമാഞ്ചം കൊണ്ടിട്ടു പോയി കുളിക്കാന്‍ തീരുമാനിച്ചു.

കുളിച്ചു സുന്ദരി ആയി ഒരു ചുരിദാര്‍ ഒക്കെ വലിച്ചു കേറ്റി ഒരു മൂളിപാട്ടും പാടി കണ്ണാടിയോ‌ട് അഭിപ്രായം ചോദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ദേ പിന്നേം എന്‍റെ മൊബൈല് കുന്നക്കുടി ടെ ഒരു വയലിന്‍ കച്ചെരിന്നു മുറിച്ചെടുത്ത ഒരു ചെറിയ കഷണം പാടുന്നു, രസിക രഞ്ജിനി രാഗത്തില്‍. ഹരീഷ് എന്‍റെ ഹിറ്റ് ലിസ്റ്റില്‍ added! എന്‍റെ ഹോസ്റ്റല്‍ ലിക്ക് വരുന്ന വഴി ഒകെ ചോദിച്ചിട്ട് ഫോണ്‍ വെച്ചു.. അതിന് മുന്നേ എനിക്കിട്ടൊന്നു വച്ചു, "റൊമ്പ make-up എല്ലാം പോടാ വേണ്ടാം..സാധാരണമാ വന്താല്‍ പോതും..."!!! grrrrrrrrrrrr.. എനിക്ക് വന്ന ദേഷ്യം...എല്ലാത്തിനും കൂടെ ഒരുമിച്ചു നിനക്കു വച്ചിട്ടുണ്ടെടാ സുന്ദര കുട്ടപ്പാന്നും പറഞ്ഞു ഞാന്‍ ഹോസ്റ്റെലിന്നു ചാടി ഇറങ്ങി മെയിന്‍ റോഡില്‍ പോയി വായിനോട്ടം ആരംഭിച്ചു. ഹോസ്റ്റല്‍ മേറ്റ്സ്, ഓണര്‍, വാട്ച്ച്മെന്‍ തുടങ്ങി എല്ലാരും എന്‍റെ rare കോലം കണ്ടു കണ്ണും തള്ളി‌ നിക്കുന്നു , ഈ പെണ്ണ് തന്നല്ലേ ആ പെണ്ണെന്നു...

ഞാന്‍ ഹരീഷ് നേം വെയിറ്റ് ചെയ്തു അങ്ങനെ നിക്കുന്നു...മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം+ഇത്തിരി അഹങ്കാരം. കോളേജിലെ പല സുന്ദരികളുടെയും applications നിര്‍ദാക്ഷണ്യം തള്ളിക്കളഞ്ഞ സുന്ദരന്‍+സല്‍സ്വഭാവി എന്നെ പിക്കാന്‍ വരുന്നു...പുള്ളിക്കാരന്റെ നിലം തൊട്ടിട്ടില്ലാത്ത റെഡ് പള്‍സര്‍ എന്‍റെ മനസ്സിലോട്ടു പറന്നു വന്നു. രണ്ടു സൈടും കാലിട്ട് ഇരിക്കണോ അതോ ഒറ്റ സൈഡ് മതിയോ? ഒറ്റ സൈഡ് മതി. പുള്ളിക്ക് കുറച്ച് homely പ്രശ്നങ്ങള്‍ ഒക്കെ ഇന്ടെന്ന് തോന്നുന്നു. അതോണ്ടല്ലേ jeans&tshirt വേണ്ടാന്നും മേക്ക് അപ് ഉം ഒന്നും വേണ്ടന്നൊക്കെ പറയുന്നത്.അപ്പൊ ദേ keeeeeeee keeeeeeee ന്നും പറഞ്ഞു ഒരു horn. ഒരു ബ്ലാക്ക് എസ്ടീം നകതുന്നു ഒരു വെളുത്ത കൈ എന്നെ വിളിക്കുന്നു . ശോ...നശിപ്പിച്ചു . ഞാന്‍ ഓടി അതിന്റെ അടുത്തോട്ടു പോയി , ഉള്ളിലിരിക്കുന്ന ആളെ നോക്കി ഹരീഷ് തന്നല്ലേ അതോ ഞാന്‍ സ്വപ്നം കണ്ടിന്യു ചെയ്യണോന്ന് അറിയാന്‍ ...വേണ്ടി വന്നില്ല...

"വാടാ, നീ എന്ന യോസിചിട്ടിരുക്ക...?"...ഓ ഞാന്‍ ഒന്നും യോസിചില്ലേ, ഇനി ഇപ്പൊ പറഞ്ഞിട്ടും കാര്യം ഒന്നും ഇല്ലല്ലോ...അങ്ങനെ ഞാന്‍ ആ ശകടതിലോട്ടു വലതുകാല്‍ എടുത്തു വച്ചതും ഹരീഷ് ന്റെ ഒരു നെടുവീര്‍പ്പ്+"അപ്പ, ഇപ്പൊ താന്‍ കൊഞ്ചം സമാധാനമാ ഇരുക്ക്‌. നീലു നീ എനക്കാഹ ഒരു ട്രാക്ക് പാടണം,പ്ലീസ് ". ഞാന്‍ ഇരുന്നു കിളിയുന്നു, ട്രാക്ക് പാടാനാ??ഞാനാ?? "നമ്മ ഇപ്പൊ വൈരമുത്തു സര്‍ വീട്ടുക്ക് പോയിട്രുക്ക്,അങ്കരുന്ത് പ്രൂഫ് എടുത്തു വിദ്യ സര്‍ വീട്ടുക്ക് പോണം...ട്രാവല്‍ പന്ര നേരം നാന്‍ ഉനക്ക് tune സൊല്ലി കൊടുക്രെന്‍." ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ വന്നെന്കിലും ആദ്യം ചോദിച്ചത്, "വിദ്യ സര്‍ യാര് ഹരീഷ്?" പണ്ടു സ്കൂളില്‍ പഠിപിച്ച വിദ്യ ടീച്ചര്‍ ഒരു ചൂരലും പിടിച്ചു മനസ്സില്‍ കൂടെ പോയി. " ഏയ് ,ഉനക്ക് എന്നാച്ച്‌ ഡീ? മനസ്സു എങ്കയോ ഇരുക്ക്‌. ഉന്ന പാര്‍ത്ത്തിലരുന്തു നാനും ഗൌനിക്കുരേന്‍... " ഞാന്‍ എന്ത് തെറ്റ് ചെയ്തു?എന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടിയതും ഇല്ല.

ഇത്രേം ഒക്കെ ആയപ്പളെക്കും എസ്ടീം ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നു നിന്നു. " വാമാ തായേ..." ന്നു നമ്മളെ ആക്കി ഒരു വിളി. ഞാന്‍ ഇറങ്ങി ചെന്നു,വേറെ വഴി? ? കൊട്ടാരത്തിലൂടെ നടന്നു നടന്നു ഉള്ളിലെ ഒരു മുറിയിലെത്തി. അവിടെ കാക്കയുടെ അത്രയ്ക്ക് വരില്ലെന്കിലും ഏതാണ്ട് ആ നിറത്തില്‍ ഒരു മാന്യന്‍ ( എന്ന് പറയപ്പടുന്നു ). " കാലിലെ വീഴുടി " ഹരീഷ് എന്‍റെ കയ്യില്‍ തോണ്ടുന്നു, ഞാന്‍ ഓടിപ്പോയി കാലില്‍ വീഴുന്നു...എല്ലാവര്ക്കും സന്തോഷം...ഹരീഷ് intro കൊടുക്കുന്നു , "ഇവുങ്ക താന്‍ സര്‍ നീലിമ.നേത് നാന്‍ ചൊല്ലിയിരുന്തെനെ... ". അപ്പൊ ആ നിലക്കാണ് കാര്യങ്ങള്‍. നമ്മള്‍ ആദ്യമേ ഇവിടെ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു . എന്‍റെ അനുവാദം ഇല്ലാതെ എന്നെപറ്റി ഇവിടെ വന്നു സൊല്ലാന് നിന്നോട് ആര് പറഞ്ഞു നൊക്കെ മനസ്സില്‍ വിചാരിചെന്കിലും ഒരു കൊച്ചു ചിരി fit ചെയ്തു ഹരീഷ് ന്‍റെ മോന്തായതിലോട്ടു ഒന്നു നോക്കി. ഹരീഷ് ദോ പഞ്ചപുച്ഛം അടക്കി തൊഴുതു നില്ക്കുന്നു.

മാന്യന്‍: "യെളുതി വച്ചിരുക്കേന്‍, പഠിച്ചു പാര് . വിദ്യാ സാഗര്‍ കിട്ട കേട്ടാച്ചാ?"
[aaaah vidyaa saar...'ഗ ' അവന്‍ പറയുന്നില്ല! അപ്പടി പോട് പോട് പോട്....!!!!]
ഹരീഷ്: "സരീങ്ക സര്‍, ആമാങ്ക സര്‍. ഇനി അങ്ക താന്‍ പോണം"
മാന്യന്‍ to മി: "നീ മലയാളമാ മാ ? തമിഴ് തെരിയുമാ ?"
ഞാന്‍: "ആമാങ്ക സര്‍, തമിഴ് തെരിയും
മാന്യന്‍:"കൊഞ്ചം കൊഞ്ചമാ തെരിയുമാ ഇല്ലാ നല്ലവേ തെരിയുമാ? പഠിക്ക വരുമാ ??"
ഞാന്‍: "പഠിക്ക തെരിയും സര്‍..."
മാന്യന്‍: "ഹരീഷ്, എതുക്കും നീ വന്തല്ലാ..ഒരു പാട്ടു പാടിട്ടു പോടാ...നീലിമാവോട പാട്ടും നാന്‍ കേക്കലാം ലാ..."

ഈശ്വരാ...ഞാന്‍ എന്ത് പാപം ചെയ്തു? എനിക്ക് heart attack വന്നു ഞാന്‍ ചാവുംന്നു തന്നെ വിചാരിച്ചു ഞാന്‍ .ഈ പ്രായത്തില്‍ വടിയാവുന്നതിനെക്കാള്‍ മുന്നേ വീട്ടില്‍ വിളിച്ചൊരു പെര്‍മിഷന്‍ ചോദിക്കാം ന്നു വിചാരിചോണ്ടിരുക്കുംപോള്‍ ആ പിശാച് ചെക്കന്‍ ഒരു തംബുരും പൊക്കി എടുത്തോണ്ട് വരുന്നു. " എന്ത പാട്ടു പാടണം?". ഹരീഷ് നു ആകെ ഡൌട്ട്. ഏത് വേണെങ്കിലും പാടെടോ എനിക്കിപ്പോ എല്ലാം ഒരുപോലയാ. പക്ഷെ, അതൊന്നും അവിടെ വെളിപ്പെടുത്തില... "ഏത് വേണനാലും നീങ്ക സൊല്ലുന്ക"

അപ്പൊ ദേ മാന്യന്‍റെ ഭാര്യ, എന്നെക്കാളും ഒരു നാലഞ്ചു വയസ്സ് കൂടുതല്‍ കാണും. മാന്യന് എന്‍റെ അച്ഛന്ടെ പ്രായം കാണും. ചിലപ്പോള്‍ പത്തു വയസ്സ് കൂടുതലാരിക്കും . "നഗുമോമു താനേ ഹരിയോട മാസ്ടര്‍ പീസ്. അന്ത അമ്മാവെയും അതുവേ പാട സൊല്ലുന്ഗ. ചരണ സ്വരത്തിലെ രണ്ടു പേരും പിരിച്ചു പിരിച്ചു പാടുങ്ക, കേക്കുരതുക്ക് വസതിയാ ഇരുക്കും ". അത് ഹരീഷ് നും മാന്യനും ഒക്കെ അങ്ങ് ഇഷ്ടപ്പെട്ടു, ഞാന്‍ മാത്രം ഇരുന്നു പിരിഞ്ഞു . അപ്പളതെക്ക് മാന്യന്‍റെ വകേലെ ആരുടെയോ ഒരു പൊന്നുമോന്‍ ഒരു മൃദങ്കവും തൂക്കി എടുത്തോണ്ട് വന്നു ഇരിപ്പായി... എനിക്ക് സന്തോഷം ആയി ഗോപി ഏട്ടാ സന്തോഷം ആയി...

എന്‍റെ tension ഒക്കെ കണ്ടു, ഹരീഷ് എന്‍റെ തോളില്‍ തട്ടിട്ടു പറഞ്ഞു, "എതുക്കുടാ ഭയപ്പെട്ര? നീ കാഷ്വല്‍ ആ പാട് .ക്ലബ്ബ്ല ഇരുന്ത് പാടുറ മാതിരിയെ വച്ചുക്കോ, ഭയപ്പെടാത...നാന്‍ ഇരുക്കുല്ല" . എന്ടമ്മോ... അത് കേട്ടപ്പോള്‍ എന്തൊരു ആശ്വാസം!! അങ്ങനെ ഒരു ഗംഭീര കച്ചേരി തന്നെ ഞങ്ങള്‍ അവിടെ നടത്തി . ആഭേരി രാഗത്തിന്റെ അനന്ത സാധ്യതകള്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു!!! എന്തായാലും Mrs. മാന്യന്‍റെ ഐഡിയ കലക്കി. ഒരു പാട്ടെന്നും പറഞ്ഞു തുടങ്ങിയ ഞങ്ങള്‍, ഒരു നാലഞ്ചു പാട്ടുകള്‍ പാടി ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മംഗളം പാടിയത് . Mr.&Mrs. മാന്യന് എന്‍റെ പാട്ടങ്ങു പുടിച്ച്‌ പോച്ച്! മാന്യന്‍ എനിക്ക് സരസ്വതി ദേവിയുടെ ഒരു ചെറിയ locket തന്നു. "നല്ല വരും മാ...ഉന്‍ നാവില സരസ്വതി ഇരുക്ക്‌. മേലും ഉയരട്ടും" എന്ന് എന്‍റെ തലയില്‍ കൈ അനുഗ്രഹിച്ചു . ആ നിമിഷം വടി ആയാലും തരക്കെടില്ലന്നു തന്നെ വിചാരിച്ചു.

ഹരീഷ് പതുക്കെ മാന്യനോട് അടുത്ത മാന്യനെ കാണാന്‍ പോണ്ട കാര്യം ഉണര്‍ത്തിക്കുന്നു, ഞങ്ങള്‍ അവിടന്ന് ചാടി ഇറങ്ങുന്നു , കാറില്‍ കേറുന്നു, ഹരീഷ് വണ്ടി ചവിട്ടി വിടുന്നു . " വിദ്യാ സര്‍ വീട്ടുക്ക് കൊഞ്ചം ദൂരം പോണം , ബ്ലോക്ക് എല്ലാം താണ്ടി അന്ഗ പോയി സെരുരതുക്ക് ഒരു ഒരുമണി നേരം ആകും". ഞാന്‍ ഒരുപാടു നന്ദിയോടെ ഹരീഷിനെ ഒന്നു നോക്കി, " ഹരീഷ്, thank you so much. നീങ്ക ഇല്ലന എനക്ക് ഇപ്പടി ഒരു വായ്പ് കെടചിരുക്കവേ മാട്ടാ... ആനാ എനക്ക് എതുവും പുരിയല...കൊഞ്ചം തെളിവാ ചൊല്ലുന്കളെ ...". ചെറുതായിട്ട് 'ആനന്ദകണ്ണീര് ' വന്നോ എന്നൊരു സംശയം .. ഹരീഷ്അപ്പളാണ് സ്റ്റോറി പറയുന്നത്...പുള്ളിക്കാരന് ഒരു jewellary ടെ ആഡ് ന്‍റെ മ്യൂസിക് ചെയ്യാന്‍ കിട്ടി, വിദ്യാ സാഗര്‍ വഴി , പുള്ളിടെ വിദ്യാ സാര്‍ . track പാടാന്‍ ഒരു 'പുതുമുഘതെ' തപ്പി കൊണ്ടു വരാന്‍ മാന്യന്‍ II പറഞ്ഞതു കാരണം ആണ് കുട്ടിപിശാച് എന്നേം തപ്പി വന്നത്. ആദ്യം തന്നെ എന്‍റെ എല്ലാ ടെടില്സ് ഉം അവര്ക്കു കൊടുത്തു കഴിഞ്ഞിട്ടാണ് എന്‍റെ അടുത്തേക്ക് വന്നത് ...ഒന്നും ഇല്ലെങ്കിലും വലിയ ആളുകളുടെ പേരൊക്കെ ഉപയോഗിക്കുന്നതിന് മുന്നേ ഒരു പെര്‍മിഷന്‍ വാങ്ങിക്കണ്ടേ??പോട്ടെ...ഞാന്‍ ക്ഷമിച്ചിരിക്കുന്നു ,നമ്മടെ ഹരീഷ് അല്ലെ...അല്ലെ??

അങ്ങനെ മാന്യന്‍ II നെ കണ്ടു. രണ്ടു പാട്ടൊക്കെ പാടിക്കഴിഞ്ഞപ്പോള്‍ പുള്ളിക്കാരനും നമ്മളെ അങ്ങ്ബോധിച്ചു. ഒരു saturday track recording, അതും ഹരിണി ക്ക് വേണ്ടിട്ട്‌. അടുത്ത saturday ആയപ്പളെക്കും രണ്ടു ആഴ്ചത്തെ കഠിനപരിശ്രമത്തിന്റെ ചിക്കിളി കയ്യില്‍ കിട്ടി. അതും കൊണ്ടു ഞങ്ങള്‍ ഇവിടത്തെ shopping complex ആയ shopping complex എല്ലാം അരിച്ചു പെറുക്കി ..പിന്നെ ഞാന്‍ ഹരീഷ് ന്‍റെ സ്വന്തം പാട്ടുകാരി ആയി...പിന്നെയും രണ്ടു മൂന്നു ട്രാക്കുകള്‍, കുറേ പ്രോഗ്രാംസ് അങ്ങനെ അങ്ങനെ അങ്ങനെ..എല്ലാം ഹരീഷിനു വേണ്ടി...ഇപ്പൊ അത്യാവശ്യം തരക്കേടില്ലാതെ പാടും എന്നാണ് പലരുടെയും അഭിപ്രായം...



പ്രിയപ്പെട്ട ഹരീഷിനു, ഒരു നല്ല സുഹൃത്തായി , ഒരു നല്ല ഗുരുവായി , ഒരുപാടു നല്ല നല്ല അവസരങ്ങള്‍ നീ എനിക്ക് തന്നു. പക്ഷെ, ഇപ്പോള്‍ ...നീ എന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മയാണ് . ഗുരുദക്ഷിണ ആയി കുറെ നല്ല പാട്ടുകള്‍ നിനക്കു തരണമെന്നുണ്ടായിരുന്നു . പക്ഷെ നീ കാത്തു നിന്നില്ല ...നമ്മുടെ കോളേജ് ഇന്നും 'നീ ' എന്ന രാഗത്തില്‍ പാടുന്നു. campus ഇലെ ഓരോ കരിയിലയും നമ്മുടെ മ്യൂസിക് ക്ലബും അവിടത്തെ ഓരോ വാദ്യോപകരണവും നീ തിരിച്ചു വന്നിരുന്നെന്കില്‍ എന്ന് ആഗ്രഹിക്കുന്നു , വെറുതെയെങ്കിലും ഞങ്ങള്‍ എല്ലാം അതിനായി പ്രാര്ഥിക്കുന്നു ..നീ എന്ന ശാന്തിക്കാരന്‍ ഒരു അമ്പലം പോലെ സൂക്ഷിച്ച നമ്മുടെ മ്യൂസിക് ക്ലബ്ബിന്റെ മുറിയില്‍ ഗബ്രിയേല്‍ സാര്‍ എന്നും ഒരു വിളക്ക് വെക്കും...നിനക്കായി മാത്രം...
നിന്നോട് ഞാന്‍ അടക്കം എല്ലാവരും പറഞ്ഞിട്ടില്ലേ ബൈക്കിന്റെ speed ഒന്നു കുറക്കൂന്നു ...എന്തെ ഹരീഷ് നീ കേട്ടില്ല ...?
നീ പണ്ടു പറഞ്ഞിട്ടില്ലേ ഹരീഷ്, പാട്ടിനു വേണ്ടി ഒരു ബ്ലോഗ്, ഒരു website നൊക്കെ ...നിന്റെ, അല്ലെങ്കില്‍ നമ്മുടെ നടക്കാതെ പോയ ഒരുപാടു സ്വപ്നങ്ങളുടെ കൂടെ അതും പോയി ...അല്ലെ...ഇന്നു ഞാന്‍ നിന്നെ പറ്റി , എന്‍റെ ഗുരുവിനെ പറ്റി എന്‍റെ ബ്ലോഗില്‍ എഴുതുന്നു ഹരീഷ്. നീ ഉണ്ടായിരുന്നെന്കില്‍ ഇതിന്റെ അവസാനം മറ്റൊന്നാവുമായിരുന്നു. ..എന്‍റെ ഓരോ കണ്ണുനീരിലും എനിക്ക് നിന്റെ മുഖം കാണാം , നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും എനിക്ക് നിന്റെ പാട്ടു കേള്ക്കാം...തിരിച്ചു വരില്ലേ ഹരീഷ്...?

Tuesday, February 17, 2009

மனசு தான் பேசுது...


நீ கூட இருந்தப்போ பூலோகமே கையில அடக்கிய மாதிரி இருந்தது...ஆனா இப்போ...எதுமே என் கையில் இல்ல...யாருமே என்ன புரிஞ்சிக்க மாட்டேங்கறாங்க...உண்மையிலயே சொல்றேன், யாரோ புரிஞ்சிக்காததில எனக்கு கவலையே இல்ல...ஆனா நீ...உன்னால ஏன் புரிஞ்சிக்க முடியல...அப்படி என்ன தப்பு பண்ணேன் நான்? ரொம்ப ரொம்ப வலிக்குதுடா...

உனக்கு தெரியாம நான் ஒரு மூச்சி கூட விட்டதில்ல, தெரியாது உனக்கு? காலையிலே கண்ணு முழிக்கிரதில இருந்து ராத்ரி கண்ணு மூடுறது வரைக்கும் உன்ன கேட்டு தான் செஞ்சேன்...நீ கவலைப்படக்கூடதுன்னு பொய் சொல்லியிருக்கேன்...நீ வருதப்படக்கூடதுனு சந்தோஷமா இருக்குற மாதிரி நடிச்சேன்...அதெல்லாம் இவ்வளவு பெரிய தப்பா மாறும் ன்னு நான் எதிர்பார்க்கவே இல்ல...நாம சேர்ந்து போன எல்லா கோயில் லேயும் கடவுள் சத்யமா சொல்றேன், தெரிஞ்சு நான் உனக்கு எந்த விதத்திலேயும் துரோகம் பண்ணல...

ஒரு லட்டு பார்த்தா, ஆப்பிள் பார்த்தா, பீச் க்கு போன, பைக் லே ஏறினா, ஒரு ஹோட்டல் க்கு போனா, ஒரு மெட்டி பார்த்தா...உன் ஞாபகம் தான் வருது...உன் முகம் தான் தெரியுது...நீ பக்கத்திலயே இருக்குற மாதிரி தான் தோணுது...ஆனா நீ...நான் சொல்ற எதையும் கேக்ற அளவுக்கு கூட உனக்கு பொறுமை இல்ல ல? இப்படி என் மேல வெறுப்பு காட்டுற அளவுக்கு நான் என்ன தப்பு பண்ணேன்?

என்ன நீ புரிஞ்சிக்கிட்ட அளவுக்கு வேற யாரும் புரிஞ்சிருக்க மாட்டாங்க...நீ என்ன விரும்பிய அளவுக்கு வேற யாரும் விரும்பியிருக்க மாட்டாங்க...நீ யோசிச்ச அத்தன வாட்டி வேற யாரும் என்ன பத்தி யோசிச்சிருக்க மாட்டாங்க...ஆனா இப்போ...? இப்போ கூட எனக்கு உன்ன ரொம்ப ரொம்ப புடிச்சிருக்கு...

தமிழையும் தமிழ் நாட்டையும் இந்த நாட்டு கலாசாரங்களையும் புடிக்க வச்சதும் நீ தான், இப்போ மறக்க வைக்றதும் நீ தான். நீ இனிமே என் வாழ்க்கைல இல்லன்றத ஏத்துக்க முடில... ஏதோ ஒரு எடத்துல இருந்து நீ என் சுவாசத்த கட்டுபடுத்துலன்னா மூச்சியே விட தேவை இல்லனு தோணுது...உன்ன இப்போ நான் மிஸ் பண்ற மாதிரி யாரும் யாரையும் மிஸ் பண்ணி இருக்க மாட்டாங்க... உன்ன நான் காதலிச்ச அளவுக்கு இந்த உலகத்தில் யாரும் யாரையும் காதலிச்சிருக்க மாட்டாங்க...

Saturday, February 14, 2009

ജോണ്‍സന്‍ ബേബി!

ഏത് ഭീകരന്റെ ആക്രമണം വന്നാലും അതിലൊന്നും ഇടപെടാതെ ഒഴിഞ്ഞു മാറിയിരുന്ന ഹരിക്കുട്ടനെ ഓര്‍ത്തു ചിറ്റപ്പനും കുഞ്ഞമ്മയും അഭിമാനിച്ചിരുന്നു. ഒരു ചെറിയ രീതിയില്‍ അഹങ്കാരം തന്നെ ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം, നിര്‍ബന്ധമില്ല. ശങ്കരന്‍ കുട്ടി,കേശവന്‍ കുട്ടി, ശ്രീലാല്‍, ഉണ്ണിക്കണ്ണന്‍ തുടങ്ങിയ കാല്‍ ടിക്കറ്റ് തീവ്രവാദികളുടെ എല്ലാം ആക്രമണം ഹരിക്കുട്ടന്‍ സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും ഒരു special love and care അവന് കിട്ടിയിരുന്നു. പൊന്നോമന പുത്രന്‍ രാമന് പോലും രമ അപ്പച്ചി ഒരു പത്തു മിനിട്ട് സമാധാനം കൊടുത്ത ചരിത്രം ഇല്ല. ആ അപ്പച്ചിയുടെ കണ്ണിലുണ്ണി.

കല്യാണം കഴിഞ്ഞു കുട്ടികള്‍ ആയ, ഒരു കാലത്തു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്ന ചേച്ചിസ് എല്ലാം കയ്യില്‍ കിട്ടുന്ന ഒരു ചുരിദാറും വലിച്ചു കയറ്റി കല്യാണം പോലുള്ള നാലാള്‍ കൂടുന്ന്നിടത് പ്രത്യക്ഷപ്പെട്ടപ്പോള്‍- കുഞ്ഞമ്മ ഏറ്റവും നല്ല സില്‍ക്ക് സാരി ഉടുത്തു കൊണ്ടുവരികയും എന്റെ അമ്മയെ പോലുള്ള നാത്തൂന്മാര്‍ക്ക് ഒരു കളങ്കമായി അതില്‍ ഒരിത്തിരി സാമ്പാറോ പായസമോ പറ്റിക്കാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരിന്നു. എല്ലാം ഹരികുട്ടന്റെ കാരുണ്യത്തില്‍.

'നാമൊന്നു, നമുക്കൊന്ന്' പോളിസിയില്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പായി ചിറ്റപ്പനും കുഞ്ഞമ്മയും അവന് ആവശ്യത്തിനു കൌന്‍സെല്ലിംഗ് അരച്ച് കലക്കി കൊടുത്തു. അങ്ങനെ സന്തോഷത്തോടെ അവന്‍ തന്റെ കുഞ്ഞനിയനെ സ്വീകരിച്ചു. ബാക്കി വില്ലന്‍മാര്‍ക്ക് വേണ്ടി സ്വയം ഒതുങ്ങിയ ഹരിക്കുട്ടന്‍ സ്വന്തം അനിയന് വേണ്ടി എന്താണ് ചെയ്യാത്തത്? അവസാനം കുഞ്ഞൂസ്‌ എത്തി.ഇല്ല ചിടുങ്ങുകള്‍ക്കും ചെല്ലപ്പേര് ഇടുന്നതില്‍ മിടുക്കനായ ചിറ്റപ്പന്‍ അവനും ഒരു പേരിട്ടു, കുഞ്ഞാപ്പി. കുഞ്ഞമ്മയോ കുഞ്ഞമ്മയുടെ അമ്മയോ ഒക്കെ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടു ഹരിക്കുട്ടന്‍ ആ പേരിടലില്‍ നിന്നു രക്ഷപെട്ടു. ജോണ്‍സന്‍& ജോണ്‍സന്‍ പരസ്യങ്ങളിലെ കുഞ്ഞുങ്ങളെ പോലെയുള്ള കുഞ്ഞാപ്പിയുടെ ആരെയും മയക്കുന്ന ചിരി കാരണം ആയിരിക്കും പിഞ്ചു ചേട്ടന് അവന്റെ പേരില്‍ ഒരു തൃപ്തി പോരായിരുന്നു. ഒരുപാടു പേരുകള്‍ ആലോചിച്ചെങ്കിലും എല്ലാത്തിനും എന്തെങ്കിലും ഒരു കുഴപ്പം ഞാന്‍ കണ്ടു പിടിച്ചു. ആവസാനം, ജോണ്‍സന്‍&ജോണ്‍സന്‍ ന്റെ പരസ്യത്തിലെ പോലത്തെ കൊച്ചെ ന്നു വിളിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവനെ ഞങ്ങള്‍ ചുരുക്കി ജോണ്‍സന്‍ എന്ന് വിളിച്ചു. എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ ഞാന്‍ ആ പേരിനു നല്ല പബ്ലിസിടിയും കൊടുത്തു.

വീണ്ടും ഒരു ഹരിക്കുട്ടനെ പ്രതീക്ഷിച്ച അമ്പിളി കുമാരന്‍ ഉണ്ണിത്താന്‍ - രശ്മി ദമ്പതികള്‍ക്ക് തെറ്റി!! എന്ടമ്മോ ...കഴിഞ്ഞ ക്രിസ്ത്മസ് അവധിക്കു ജോണ്‍സന്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ടു എന്നെ ചെറുതായൊന്ന് ഉരസിയതിന്റെ പാടു ഇപ്പളും എന്റെ തോളില്‍ ഉണ്ട്. മാസം അപ്പച്ചിയുടെ ഇരുനൂറ്റി അമ്പതു രൂപ കരാട്ടെ ക്ലാസ്സില്‍ കൊണ്ടു പോയി പറത്തി കളിക്കുന്ന രാമന്‍ അവന്റെ ബ്ലൂ ബെല്‍റ്റ്‌ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ സൈഡില്‍ നിന്നൊരു ചെറിയ ശബ്ദം, " എനിക്ക് നല്ല നാടന്‍ തല്ലേ അറിയൂ" . ആ ഐറ്റം ഇല്‍ ഒരു ഗപ്പ് കിട്ടാത്തതിലുള്ള പ്രതിഷേധം ആണ് അവന്‍ കയ്യില്‍ കിട്ടുന്നവരോടെല്ലാം തീര്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

ചിറ്റപ്പനും കുഞ്ഞമ്മയും നല്ലത് എന്ന് പറയുന്ന എന്തും പൂര്‍ണ മനസ്സോടെ സ്വീകരിച്ചിരുന്ന ഹരിക്കുട്ടനെ പോലെ അല്ല ജോണ്‍സന്‍. എല്ലാത്തിനും സ്വന്തമായി അഭിപ്രായമുള്ളവന്‍. സ്വന്തം പേരു പോലും അവനാണ് സെലക്റ്റ് ചെയ്തത്. ഹരിക്കുട്ടന് അദ്വൈത് എന്ന പേരു അവന്‍ ജനിച്ച കാലത്തു തന്നെ കുഞ്ഞമ്മ ഉറപ്പിച്ചതാണ്. ജോണ്‍സന്‍ ന്റെ 'സ്കൂളിലെ പേരിന്‍റെ' സ്ഥാനത്തേക്ക് മല്‍സരിച്ച പല പേരിനും കെട്ടി വെച്ച കാശ് നഷ്ടമായി. പല റൌണ്ടുകളില്‍ ആയി ജയിച്ചു ജയിച്ചു മുകളില്‍ എത്തിയ രണ്ടു പേരുകള്‍ ആശ്വന്ത് ഉം അന്ഗദ് ഉം ആയിരുന്നു. ചിറ്റപ്പനും കുഞ്ഞമ്മക്കും ആകെ കണ്‍ഫ്യൂഷന്‍. ഒരു ദിവസം ചിറ്റപ്പന്‍ ഈ കന്ഫുഷനെ പറ്റി ശാന്ത അപ്പച്ചിയോട് വിവരിക്കുന്നു. "ആശ്വന്തു ന്നു മതിടാ മോനേ. മറ്റത് പുരാണത്തിലെ ഒരു കുരങ്ങിന്‍റെ പേരടാ. ഇതാവുമ്പോ വേണേല്‍ അച്ചുന്നും വിളിക്കാം"; അപ്പച്ചിയുടെ ആത്മാര്ത്തമായ് കമന്‍റ്. പിന്നെയും ആ കുഞ്ഞു ശബ്ദം; " എനിക്ക് അച്യുതന്‍ പണിക്കന്റെ പേരു വേണ്ടച്ചാ". അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനം ആയി.

പല വില്ലന്മാരെയും അടിച്ചൊതുക്കാന്‍ ത്രാണിയുള്ളവന്‍. (ഈ പല വില്ലന്മാരില്‍ നേരത്തെ പറഞ്ഞ കാല്‍ ടിക്കറ്റ് തീവ്രവാദികള്‍ + ജോണ്‍സന്‍ ന്റെ ക്ലാസ് മേറ്റ്സ് ആയ സച്ചു, അശ്വിന്‍, സിദ്ധു തുടങ്ങിയവരും പിന്നെ അവന്‍ പേരു വെളിപ്പെടുത്താത്ത ഏതാനും ചില പീക്കിരിസും ഉള്‍പ്പെടും). ക്ലാസ്സിലെ നുനക്കുഴിയുള്ള അമല മേരിയെ 'കവിളില്‍ കാറ്റു പോയ അമല മേരി' എന്ന് വിശേഷിപ്പിച്ച ദുഷ്ടന്‍. കയ്യില്‍ കിട്ടുന്ന മടലും കമ്പിയും എല്ലാം എടുത്തു ചിറ്റപ്പന്റെ കാറിനെ അനുസരണ പഠിപ്പിക്കുമ്പോള്‍ ചിറ്റപ്പന്‍ സ്വയം സമാധാനിക്കും, "ഭാഗ്യം, ഒരു മാരുതി 800 ഇല്‍ ഒതുക്കിയത്. ഇനി ഇവന്മാര്‍ വലുതാവുമ്പോള്‍ ഒരു നല്ല കാറ് വാങ്ങിക്കാം". ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജോണ്‍സന്‍ പാസ് ആക്കിയ dialogues ആണും ഇപ്പളും ഞങ്ങളില്‍ പലരും ഉപയോഗിക്കുന്നത്.

ചിറ്റപ്പനും കുഞ്ഞമ്മയും വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ അവന്‍ സ്വീകരിച്ചിട്ടില്ല. ഒന്നുല്ലേലും മറ്റുള്ളവരുടെ മുന്നില്‍ വച്ച് വികൃതി കാണിക്കല്ലേ മോനേ എന്ന ന്യായമായ അപേക്ഷ അവന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അത് ഏതാണ്ട് പരിഗണനക്ക് കയ്യില്‍ എടുക്കുന്നതിനു മുന്നേ തള്ളിക്കളഞ്ഞ മട്ടാണ്. ചിറ്റപ്പന്‍ ഒരുപാടു നരച്ചു, കുറച്ച് ക്ഷീണിക്കുകയും ചെയ്തു. നാല് വയസ്സില്‍ ഇതാണ് അവസ്ഥ എങ്കില്‍ എട്ടു വയസ്സ് ആകുംപളെക്കും എന്താവും...???!!!

Friday, February 06, 2009

മുന്നറിയിപ്പ്!

ബ്ലോഗില്‍ പറയുന്ന കാര്യങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവികള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവും ഇല്ല. ഞാന്‍പറയുന്നതൊക്കെ സത്യം ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അത് തികച്ചും മണ്ടത്തരം മാത്രം! (ഇതില്‍ ഒരു വാക്കു പോലും ബാലരമ യിലെ മുഞ്ചാസന്‍ കഥകളില്‍ നിന്നു കോപ്പി അടിച്ചതല്ല...മിസ്ടര്‍ എം. ആര്‍. പ്രദീപ് നോട് യാതൊരു കടപ്പാടും ഇല്ല!)